സരസ്വതി രാജാമണി

ഇന്ത്യൻ നാഷണൽ ആർമിയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര വനിത.

1927 ഇൽ ബർമയിലെ രംഗൂണിൽ ജനനം. പിതാവ് തികഞ്ഞ ഗാന്ധിയൻ. ഒരിക്കൽ മഹാത്മജി സ്വർണ ഖനിയുടെ ഉടമയായ സ്വാമിനാഥൻ രാജാമണിയുടെ ഭവനം സന്ദർശിക്കുകമ്പോൾ 10 വയസ്സ് ഉള്ള കുഞ്ഞുലക്ഷ്മി വീടിനു പിന്നിൽ തോക്കു ഉപയോഗിക്കുന്നത്1
കണ്ടു. നീ ആരെയാണ് കൊല്ലുന്നത് എന്ന മഹാത്മജിയുടെ ചോദ്യത്തിന് ഞാൻ ബ്രിട്ടീഷുകാരെ കൊല്ലാൻ പഠിക്കുക എന്നായിരുന്നു മറുപടി.
പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗം കേൾക്കാൻ ഇട വരികയും തന്റെ സ്വർണം മുഴുവനും ഇന്ത്യൻ നാഷണൽ ആർമിക്കു നൽകുകയും ചെയ്തു. പക്ഷെ ഒരു കൊച്ചു കുട്ടി ഇത്ര 2
അധികം സ്വർണം നൽകുന്നത് സാക്ഷാൽ സുഭാഷ് ചന്ദ്ര ബോസിന് വിശ്വസിക്കാൻ ആയില്ല. അദ്ദേഹം ലക്ഷ്മിയെയും കൂട്ടി പിതാവിന് അരികിൽ എത്തി .അങ്ങയുടെ മകൾ അവളുടെ നിർദോഷമായ അറിവില്ലായ്മ കാരണം ഇത്രയും സ്വർണം INAക്കു നൽകി. ഇത് തിരികെ നല്കാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ, ഇത് എന്റെ ആഭരണങ്ങൾ ആണ് എന്റെ 3
പിതാവിന്റെ അല്ല എന്നായിരുന്നു രാജാമണിയുടെ മറുപടി

"ലക്ഷ്മി ( ധനത്തിന്റെ ദേവത ) വരികയും പോവുകയും ചെയ്‌യും എന്നാൽ സരസ്വതി ഒരിക്കൽ ഉറച്ചാൽ പിന്നെ പോകുകയും ഇല്ല " എന്ന് പറഞ്ഞ നേതാജി ലക്ഷ്മി സ്വാമിനാഥൻ രാജാമണി എന്നത് മാറ്റി സ്വരസ്വതി സ്വാമിനാഥൻ രാജാമണി എന്ന് പേര് നൽകി.4
തൊട്ടു അടുത്ത വർഷം തന്നെ കേവലം 16 വയസ്സ് ഉള്ളപ്പോൾ സരസ്വതി രാജാമണി INA യുടെ ഭാഗം ആയി. ഗാന്ധി മാർഗ്ഗിയായ പിതാവ് സായുധ വിപ്ലവത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും സരസ്വതി രാജാമണി ജാൻസി റാണി റജിമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആയി.5
INA യുടെ ചാര വിഭാഗത്തിൽ ആയിരുന്നു സരസ്വതി രാജാമണിയുടെ വിഭാഗം. രണ്ടു വർഷത്തോളം ആൺകുട്ടിയായി വേഷം ധരിച്ചു ബ്രിട്ടീഷ് ഓഫീസിൽ ചെറിയ ജോലികൾ ചെയ്തു ചാര വേല ചെയ്തു. അക്കാലത്തെ ഓമനപ്പേര് മണി എന്നായിരുന്നു. ഒരിക്കൽ നർത്തകിയുടെ വേഷത്തിൽ ഒരു സഹപ്രവർത്തകയെ രക്ഷിക്കുവാൻ വേണ്ടി 6
ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് മയക്കു മരുന്ന് നൽകി രക്ഷപെടുന്നതിനു ഇടയിൽ സ്വരസ്വതിയുടെ കാലിനു വെടി ഏൽക്കുകയും ചെയ്തു.അവിടെ നിന്ന് രക്ഷപെട്ടു എത്തിയ സ്വരസ്വതിയെ കാത്തിരുന്നത് റാണി ലക്ഷ്മി ഭായി റജിമെന്റിന്റെ ലെഫ്‌നനേന്റ് പദവി ആയിരുന്നു. സ്വാതത്ര്യ സമര യുദ്ധ മുഖങ്ങളിൽ മഹത്വരമായ സേവനം 7
ചെയ്യുവാൻ റാണി ലക്ഷ്മി ഭായി റജിമെന്റിനു സാധിച്ചു.

രണ്ടാം ലോക യുദ്ധ സമയത് സർവ്വസമ്പാദ്യങ്ങളും സുവർണഖനിയും രാജാമണിയും കുടുംബവും അവിടെ നൽകി ഭാരതത്തിലേക്ക് തിരികെ എത്തിസുഭാഷ്‌ചന്ദ്രബോസിൻറെ തിരോധനത്തോടെ നാഥൻ ഇല്ലാതായി തീർന്ന INA യിലെ അംഗങ്ങളെയും ഭാരതത്തിനോട് ഉള്ള അവരുടെ നിസ്വാർഥ 8
സംഭാവനകളും ചരിത്രത്തിൽ നിന്നും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയ വ്യാപാരകേന്ദ്രങ്ങൾ തുടച്ചു മാറ്റപെടുത്തിയിരുന്നു.

2005 ഇൽ തമിഴ് നാട്ടിലെ ഒരു പത്രപ്രവർത്തകൻ കണ്ടെത്തുന്നത് വരെ സരസ്വതി രാജാമണി എന്ന ധീരയായ ഭാരതപുത്രി എവിടെ ആയിരുന്നു എന്ന് പോലും ആരും അറിഞ്ഞില്ല. 9
സ്വന്തമായി സ്വർണഖനി തന്നെ ഉണ്ടായിരുന്ന ആ 'അമ്മ കേറികിടക്കാൻ ഒരു കൂര പോലും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. സമരസേനാനികൾക്കു ലഭിക്കുന്ന പെൻഷൻ മാത്രം ആയിരുന്നു ആകെ ആശ്രയം. തുടർന്ന് അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ശ്രീ ജയലളിത 5 ലക്ഷം രൂപയും ഒരു വീടും നൽകുകയും തമിഴ് നാട് പോലീസ് 10
ഫോഴ്സ് പ്രത്യേകം ചടങ്ങുകളിൽ ആദരിക്കുകയും ചെയ്തു
അക്കാലം അത്രയും നിധി പോലെ INA യിലെ യൂണിഫോം ആ 'അമ്മ കാത്തു വെച്ചിരുന്നു എന്ന് അറിയുമ്പോൾ മാത്രമേ പിറന്ന നാടിനോട് ഉള്ള സ്വരസ്വതി രാജാമണി എന്ന അമ്മയുടെ തീവ്രമായ സ്നേഹം മനസ്സിൽ ആകുക ഉള്ളു. INA യിൽ തനിക്കു ലഭിച്ച ബാഡ്ജുകൾ എല്ലാം 11
സ്വരസ്വതി 'അമ്മ Netaji Subhash Birthplace National Museum ത്തിലെ INA ഗ്യാലറിക്ക് നൽകി.എപിക് ടീവി ചാനൽ സരസ്വതി സ്വാമിനാഥൻ രാജാമണിയെ കുറിച്ച് അദിർശ്യ എന്ന പ്രോഗ്രാം സംപ്രേക്ഷണം ചെയ്തിരുന്നു.ചരിത്രത്തിന്റെ ഇരുളുകളെ ഭയം ഇല്ലാതെ പിറന്ന നാടിനു വേണ്ടി ചെയ്ത കാര്യങ്ങൾ പറഞ്ഞു 12
നേട്ടങ്ങളുടെ പട്ടിക ഉണ്ടാകാതെ പോയ iNA യുടെ ഏറ്റവും പ്രായം കുറഞ്ഞ ചാര വനിത, റെജിമെൻറ് ലീഡർ 71 വർഷം ആരും തുണ ഇല്ലാതെ ഈ ഭാരത ഭൂമിയിൽ കഴിഞ്ഞു.
കഴിഞ്ഞ ജനുവരി 13 (2018 ) ആരോടും പരിഭവം ഇല്ലാതെ ഭാരതാംബയുടെ മണ്ണിൽ സ്വരസ്വതി സ്വാമിനാഥൻ രാജാമണി അലിഞ്ഞു ചേർന്നു.ജയ്ഹിന്ദ്13

ശുഭം
കടപ്പാട്
You can follow @aradhya___.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.